ചെറുതുരുത്തി : ദേശമംഗലത്ത് ഇരുട്ടിന്റെ മറവിൽ മണൽക്കടത്ത് സജീവമാകുന്നതായി പരാതി. ദേശമംഗലം കറ്റുവട്ടൂർ, അമ്പലക്കടവ് പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് അനധികൃത മണൽക്കടത്ത് സജീവമായിരിക്കുന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ച് അർധരാത്രിയും പുലർച്ചെയുമാണ് അനധികൃതമായി മണൽ കടത്തുന്നത്.
കടവുകളിൽ പുഴയിലേക്ക് ഇറങ്ങാതിരിക്കാൻ കുറ്റികൾ സ്ഥാപിച്ചതിനാൽ പുഴയിൽനിന്നും ചാക്കുകളിൽ മണൽ നിറച്ച് ചെറിയ ലോറികളിൽ കയറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങളിലും മണൽ കടത്തുന്നുണ്ട്. പോലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.
മണൽക്കടത്തിനോടൊപ്പം മയക്കുമരുന്നുകച്ചവടവും പ്രദേശത്ത് സജീവമാകുന്നതായി നാട്ടുകാർ പറയുന്നു. മുമ്പ് അനധികൃതമായി മണൽ കടത്തുന്നവരുടെയും വാഹനഉടമകളുടെയും പേരിൽ കേസെടുത്തിരുന്നതിനാൽ മണൽലോബികൾ പിൻവാങ്ങിയിരുന്നു. ഇതേരീതിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..