പെരിഞ്ഞനം : പെരിഞ്ഞനത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ഡിജിറ്റൽ വീഡിയോ റെക്കോർഡർ നഷ്ടപ്പെട്ടു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും സംശയമുണ്ട്. പെരിഞ്ഞനം കോവിലകം തെക്ക് വൻപറമ്പിൽ ജയപ്രകാശിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ അയൽവാസിയായ യുവാവ് ലൈറ്റ് അണയ്ക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നിട്ടുള്ളത്. മുൻവശത്തെ കട്ടിളയും തകർത്തു.
ജയപ്രകാശും ഭാര്യയും പത്തുദിവസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. പെരിഞ്ഞനം മേഖലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുകയാണ്. കഴിഞ്ഞദിവസം മേത്തശ്ശേരി സത്യഭാമയുടെ വീട് കുത്തിത്തുറന്ന് ഡി.വി.ആർ. മോഷണം പോയിരുന്നു. കുറ്റിലക്കടവിലും കോവിലകത്തും രണ്ട് വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം നടന്നിരുന്നു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..