കാത്തിരിപ്പ് അവസാനിക്കുന്നു; വഴിയമ്പലം ബീച്ച് റോഡ് ടാറിടൽ തുടങ്ങി


• വഴിയമ്പലം ബീച്ച് റോഡിൽ ടാറിടൽ ജോലികൾ പുരോഗമിക്കുന്നു

കയ്പമംഗലം : ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ വഴിയമ്പലം ബീച്ച് റോഡിൽ ടാറിടൽ തുടങ്ങി. വഴിയമ്പലം സെന്ററിൽ ദേശീയപാതയിൽനിന്നാരംഭിച്ച് ബീച്ച് റോഡിലെ വഞ്ചിപ്പുര കപ്പേളവരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗമാണ് നവീകരണം നടത്തുന്നത്.

ഇ.ടി. ടൈസൺ എം.എൽ.എ.യുടെ ഫണ്ടിൽനിന്ന്‌ ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിക്കുന്നത്. വെള്ളക്കെട്ട് തടയുന്നതിനായി കാനയും കലുങ്കുകളും റോഡിലുണ്ട്. ബി.എം.ബി.സി. നിലവാരത്തിലാണ് പണികൾ. രണ്ടരവർഷം മുമ്പ് റോഡിന്റെ നവീകരണം തുടങ്ങിയെങ്കിലും പാതിയിൽ പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങുകയായിരുന്നു.

കരിങ്കൽച്ചീളുകൾ പാകിയ റോഡിലൂടെ ജനങ്ങളുടെ യാത്ര ദുസ്സഹമായതോടെ വൻ പ്രതിഷേധമാണുണ്ടായത്. പണികൾ പാതിയിൽ നിർത്തിയ കരാറുകാരനെതിരേ നടപടി സ്വീകരിക്കുന്നതിനായി എം.എൽ.എ.യുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കേണ്ട സ്ഥിതിവരെ ഉണ്ടായി. മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിൽ പുതിയ കരാറുകാരനെ കണ്ടെത്തിയാണ് പണി തുടരാനായത്. മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..