പ്ലാന​േറ്ററിയത്തിന്റെ ചോർച്ച പരിഹരിക്കണം - എം.എൽ.എ.


പ്ലാന​േറ്ററിയം ഉൾ​െപ്പടെയുള്ളവ സ്ഥാപിച്ചിട്ടുള്ള ചാലക്കുടി ശാസ്ത്ര മ്യൂസിയം

ചാലക്കുടി : പനമ്പള്ളി കോളേജിനടുത്ത് ശാസ്ത്ര മ്യൂസിയത്തോട് ചേർന്നു പ്രവർത്തിക്കുന്ന പ്ലാന​േറ്ററിയത്തിന്റെ ചോർച്ച പരിഹരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌ കുമാർ ജോസഫ് എം.എൽ.എ. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന് കത്തു നൽകി. ചോർച്ച സംബന്ധിച്ച് ചർച്ചചെയ്യുന്നതിനായി കഴിഞ്ഞ വർഷം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

മകുടത്തിന്റെ ചോർച്ച പരിഹരിക്കുന്ന ജോലികൾ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നതിനും 2022 മേയ് മാസത്തിൽത്തന്നെ പ്ലാന​േറ്ററിയം പ്രവർത്തനസജ്ജമാക്കുന്നതിനും തീരുമാനമെടുത്തിരുന്നതാണെന്ന് എം.എൽ.എ. കത്തിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്തുന്നതിന് അഞ്ച് സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന ഒരു ടെക്‌നിക്കൽ കമ്മിറ്റി രൂപവത്‌കരിച്ചു. ഇവർ പരിശോധനകളും നടത്തിയിരുന്നു.

ചീഫ് ടെക്‌നിക്കൽ എക്സാമിനർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടും അറ്റകുറ്റപ്പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉദ്ഘാടനം നടത്തി രണ്ടുവർഷം പിന്നിടുമ്പോഴും ചോർച്ചയുള്ളതിനാൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഏഴുകോടി രൂപയുടെ പ്രൊജക്ഷൻ സിസ്റ്റവും മറ്റ് അനുബന്ധ സാമഗ്രികളും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..