• അലമാര കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ
കയ്പമംഗലം : കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. എഴുപതിനായിരം രൂപയും നാൽപ്പതിനായിരം രൂപ വിലയുള്ള വാച്ചും നഷ്ടപ്പെട്ടു. മൂന്നുപീടിക ബീച്ച് റോഡിലുള്ള വായനശാലയ്ക്കടുത്ത് തേപറമ്പിൽ അഷറഫിന്റെ വീട്ടിലാണ് സംഭവം.
അഷ്റഫും കുടുംബവും കോയമ്പത്തൂരിലായിരുന്നു. ജനുവരി 20-നാണ് ഇവർ കോയമ്പത്തൂരിലേക്ക് പോയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ ലോക്ക് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.
അഞ്ച് മുറികളിലും കയറിയ മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വലിച്ച് പുറത്തിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണവും വാച്ചുമാണ് നഷ്ടപ്പെട്ടത്.
കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂരിൽനിന്ന് വിരലടയാള വിദഗ്ദ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.
കുറച്ചു നാളുകളായി തീരദേശമേഖലയിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..