ചെറുതുരുത്തി : കേരള കലാമണ്ഡലത്തിന്റെ വികസനത്തിന് വഖഫ് ബോർഡിന്റെ അഞ്ചേക്കർ ഭൂമി ഏറ്റെടുക്കാൻ ഉന്നതതലതീരുമാനം. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. അബ്ദുറഹ്മാൻ എന്നിവർ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലാമണ്ഡലത്തോടു ചേർന്നുള്ള വഖഫ് ബോർഡിന്റെ സ്ഥലം വിട്ടുനൽകാനാണ് തത്ത്വത്തിൽ ധാരണ. ഇതിനു പകരമായി വഖഫ് ബോർഡ് ഓർഫനേജിനോടു ചേർന്നുകിടക്കുന്ന അഞ്ചേക്കർ സ്വകാര്യഭൂമി വാങ്ങിനൽകും.
വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടികൾ പൂർത്തിയാക്കാനാണ് ധാരണയായത്. കലാമണ്ഡലത്തെ സാംസ്കാരിക സർവകലാശാലയാക്കുമെന്ന് കഴിഞ്ഞ ദിവസം നയപ്രഖ്യാപനത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..