ചാലക്കുടി : മേലൂർ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാവടി ഉത്സവത്തിന് തുടക്കമായി. ബുധനാഴ്ച വൈകീട്ട് തണ്ടികവരവ് നടന്നു. വ്യാഴാഴ്ച വൈകീട്ട് എട്ടിന് കലാപരിപാടികൾ. വെള്ളിയാഴ്ച രാവിലെ 10.30-ന് ഉത്സവബലി, വൈകീട്ട് എട്ടിന് ഭരതനാട്യ കച്ചേരി. ശനിയാഴ്ച രാവിലെ 10.30 മുതൽ ക്ഷേത്രത്തിലേക്ക് വിവിധ ദേശങ്ങളിൽനിന്നുള്ള കാവടിവരവ്, ഉച്ചയ്ക്ക് 2.30-ന് രഥം എഴുന്നള്ളിപ്പിനുശേഷം വൈകീട്ട് നാലിന് പകൽപ്പൂരം, വൈകീട്ട് 7.45-ന് തായമ്പക, തുടർന്ന് കലാപരിപാടികൾ, രാത്രി 10.30 മുതൽ കാവടിവരവുകൾ. തുടർന്ന് എഴുന്നള്ളിപ്പ്.
ഞായറാഴ്ച വൈകീട്ട് ഏഴിന് പള്ളിവേട്ട. ആറാട്ടുദിവസമായ തിങ്കളാഴ്ച രാവിലെ എട്ടിന് ആറാട്ടെഴുന്നള്ളിപ്പ് നടത്തുമെന്ന് ക്ഷേത്രം പ്രസിഡന്റ് എൻ.ജി. സുരേഷ്‌കുമാർ, സെക്രട്ടറി ലോഹിതാക്ഷൻ മുല്ലശ്ശേരി, കൺവീനർ ഗംഗാധരൻ പറമ്പിക്കാട്ടിൽ എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..