• കൊലപാതകമറിഞ്ഞ് വസന്തയുടെ വീട്ടിലെത്തിയ നാട്ടുകാർ
വാടാനപ്പള്ളി : വസന്തയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. വീടിനുള്ളിലെ മുറിയിൽനിന്ന് കണ്ടെടുത്ത സഞ്ചിയിൽനിന്ന് കൈയുറയും വലിയ കത്തിയും തുണികൊണ്ടുള്ള ബെൽറ്റും കണ്ടെടുത്തു. അമ്മിയുടെ ഭാഗത്തേക്ക് ചുവന്ന പിടിയുള്ള കത്തി വലിച്ചെറിഞ്ഞതായി പ്രതി പോലീസിന് മൊഴി നൽകി. ഇതനുസരിച്ച് കത്തി കണ്ടെത്താൻ തിരച്ചിൽ നടത്തുന്നുണ്ട്.
വലതുനെഞ്ചിന് മുകളിലും തോളിലും വയറിലും പുറത്തും കൈയിലുമാണ് കുത്തേറ്റത്. മുഖത്തിന്റെ വലതുഭാഗത്ത് വീണ് മുറിവേറ്റിട്ടുമുണ്ട്. ചോര വാർന്നാണ് മരിച്ചത്.
രണ്ടുതവണ കരച്ചിൽ കേട്ടെന്ന് അയൽവാസി പറഞ്ഞത് ശരിവെക്കുന്നതാണ് മുറിവുകൾ. പെയിന്റിന്റെ കാലിയായ വലിയ ടിൻ വെച്ച് അതിൽ കയറിയാണ് ജയരാജ് മതിൽ ചാടി പുറത്തു കടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..