ചെറുതുരുത്തി : പൈങ്കുളം ആലിൻകുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീക്കു വീണ് പരിക്കേറ്റു. പന്നിയുടെ ഇടിയേൽക്കാതിരിക്കാനുള്ള ശ്രമത്തിൽ വീണാണ് ആറങ്ങോട്ടുകര സ്വദേശിനി ഗിരിജ (49)യ്ക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവീട്ടിലേക്കു വന്നതായിരുന്നു ഇവർ. ഈ ഭാഗത്തെ കാട്ടിൽനിന്ന് പുറത്തു ചാടിയ പന്നി ആലിൻകുന്നു ബസ് സ്‌റ്റോപ്പു ഭാഗത്ത് രാജിനിവാസിൽ തങ്കപ്പന്റെ വീട്ടിൽ കയറി മതിൽ ഇടിച്ചു തകർത്തു. വാതിൽ കുത്തിക്കേടാക്കി. വീട്ടുകാർ വാതിൽ അടച്ചു കുറ്റിയിട്ടു നിന്നതിനാൽ ഇതു തൊട്ടടുത്ത പറമ്പിലേക്കു ചാടി. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി. നാട്ടുകാർ ഓടിച്ചു കാടുകയറ്റാൻ ശ്രമിച്ചെങ്കിലും റോഡു മുറിച്ചു കടന്നു മറ്റു ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി.
ഈ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. വിവരമറിഞ്ഞു വനംവകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..