ഇന്ത്യയിൽ ഫുട്ബോൾ മുരടിച്ചത് ജാതിവ്യവസ്ഥ മൂലം - മന്ത്രി എം.ബി. രാജേഷ്


1 min read
Read later
Print
Share

ബി.കെ. ഹരിനാരായണന്റെ ‘പന്തും പാട്ടും പറച്ചിലും’ പ്രകാശനംചെയ്തു

Caption

തൃശ്ശൂർ : ഇന്ത്യയിൽ ഹിന്ദി ഹൃദയഭൂമിയിൽ ഫുട്ബോൾ മുരടിച്ചത് ജാതിവ്യവസ്ഥ മൂലമാണെന്ന് മന്ത്രി എം.ബി. രാജേഷ്. ശാരീരികമായി ഏറെ അടുത്തിടപഴകുന്ന കളിയാണ് ഫുട്ബോൾ. അതുതന്നെയാണ് ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസ്സമായതും. ഫുട്ബോൾ തീർത്തും ജനകീയമായ കളിയാണ്. എന്നാൽ, കളി നടക്കുമ്പോൾ സ്റ്റേഡിയം നിറയുന്നത് കേരളത്തിൽ മാത്രമാണ് -അദ്ദേഹം പറഞ്ഞു.

കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘പന്തും പാട്ടും പറച്ചിലും’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി എം.ബി. രാജേഷ്. ഫുട്ബോൾ താരം ഐ.എം. വിജയൻ പുസ്തകം ഏറ്റുവാങ്ങി. ഹരിനാരായണന്റെ കളിയെഴുത്തുകളുടെയും ഓർമകളുടെയും സമാഹാരമാണ് ‘പന്തും പാട്ടും പറച്ചിലും’. ഡയറക്ടർ, മാതൃഭൂമി ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര, എം.പി. സുരേന്ദ്രൻ, ജയരാജ് വാര്യർ, കെ. വിശ്വനാഥ്, ശ്രീകാന്ത് കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. ഹരിനാരായണൻ മറുമൊഴിയേകി. ബി.കെ. ഹരിനാരായണൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘പന്തും പാട്ടും പറച്ചിലും’ എന്ന പുസ്തകം പ്രകാശനംചെയ്തപ്പോൾ. എം.പി. സുരേന്ദ്രൻ, കെ. വിശ്വനാഥൻ, ഐ.എം. വിജയൻ, മന്ത്രി എം.ബി. രാജേഷ്, ജയരാജ് വാര്യർ, എം.എസ്. മയൂര, ബി.കെ. ഹരിനാരായണൻ എന്നിവരെ കാണാം

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..