പള്ളം പമ്പ് ഹൗസിനു സമീപത്തും കനാലിലും മാലിന്യങ്ങൾ തള്ളിയനിലയിൽ
ചെറുതുരുത്തി : കുടിവെള്ളം വിതരണം ചെയ്യുന്ന പള്ളം പമ്പ് ഹൗസ് ഭാഗത്തേക്ക് എത്തുന്ന കനാലിൽ മാലിന്യം നിറഞ്ഞു.
ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ പുഴുവരിക്കുന്ന കവറുകൾ, ചാക്കിലാക്കി തള്ളിയ അറവു മാലിന്യങ്ങൾ, ഇതു തിന്നാൻ കടി പിടി കൂടുന്ന നായ്ക്കൾ, തുടങ്ങിയ കാഴ്‌ചകളാണെങ്ങും. ഈ കനാൽ ചെന്നെത്തുന്നത് ഭാരതപ്പുഴയ്‌ക്കു സമീപം കുടിവെള്ളം വിതരണം ചെയ്യുന്ന പള്ളം പമ്പ് ഹൗസിനു സമീപത്തേക്കും.
പുഴയിൽ ഈ ഭാഗത്തു വർഷങ്ങൾ മുമ്പ് പണിത അടിയണ ഉള്ളതിനാൽ ജലസമൃദ്ധമാണ്. മലിനജലം ഒഴുകിയെത്തുന്നത് ഈ വെള്ളത്തിലേക്കാണ്. ഒരു മഴ പെയ്താൽ പൂർണമായും ഇതെല്ലാം പുഴവെള്ളത്തിൽ കലരും.
മാലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്നു മുമ്പൊരിക്കൽ പള്ളം പമ്പ് അടച്ചിടേണ്ടി വന്നു. തുടർന്ന് ദേശമംഗലം പഞ്ചായത്ത് ഈ കനാൽ മുഴുവൻ മണ്ണുമാന്തി ഉപയോഗിച്ചു വൃത്തിയാക്കി.
മാലിന്യങ്ങൾ ഇടരുതെന്ന് ബോർഡും സ്ഥാപിച്ചു. എന്നാൽ കനാൽ ഇപ്പോൾ പഴയ നിലയിലേക്ക് എത്തി.
വേനൽമഴ പെയ്താൽ ഇതു മുഴുവൻ പുഴയിലേക്കും എത്തും എന്നതിനാൽ കനാൽ വൃത്തിയാക്കുകയും മാലിന്യം ഇടുന്നവർക്കെതിരേ കർശനനടപടി ഉണ്ടാകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..