കുന്നംകുളം : നഗരസഭയുടെ 2023-24 വാർഷികപദ്ധതിയിൽ 17.29 കോടി രൂപയുടെ പദ്ധതികൾ ജില്ലാ ആസൂത്രണസമിതി അംഗീകരിച്ചു. ഉത്പാദനമേഖലയിൽ 1.02 കോടി രൂപയും സേവന മേഖലയിൽ 11.3 കോടി രൂപയും പശ്ചാത്തലമേഖലയിൽ 4.96 കോടിയുടെ പദ്ധതികളുമാണ് സമർപ്പിച്ചത്.
അങ്കണവാടി പോഷകാഹാരം (48 ലക്ഷം), പി.എം.എ.വൈ. (59.11 ലക്ഷം), അഗതിരഹിത കേരളം (അഞ്ചു ലക്ഷം), ഭിന്നശേഷി സ്കോളർഷിപ്പ് (27 ലക്ഷം) എന്നിങ്ങനെ തുക വകയിരുത്തി. ജലരക്ഷ ജീവരക്ഷ പദ്ധതിക്ക് 13.54 ലക്ഷമാണ് അംഗീകരിച്ചിട്ടുള്ളത്. ശുചിപൂർണ പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യഘട്ടത്തിന് 21.5 ലക്ഷം അനുവദിച്ചു. അതിദാരിദ്ര്യ നിർമാർജനത്തിന് അഞ്ചു ലക്ഷം ചെലവഴിക്കും. ആകെ 122 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..