തൃശ്ശൂർ : ഓശാന ഞായർ ആചരണത്തോടെ വിശുദ്ധവാര തിരുകർമങ്ങളിലേക്ക് പ്രവേശിക്കാൻ ക്രൈസ്തവസഭകൾ. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായറിന്റെ ഭാഗമായുള്ള കുർബാനയും കുരുത്തോലപ്രദക്ഷിണവും വൈദികരുടെ നേതൃത്വത്തിൽ നടക്കും.
തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ലൂർദ് കത്തീഡ്രലിൽ രാവിലെ 6.30-ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും. പുത്തൻപള്ളിയിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ 6.30-ന് കുർബാനയർപ്പിക്കും.
രാവിലെ ഏഴിന് മാർ യോഹന്നാൻ മാംദ്ദാന കൽദായ പള്ളിയിൽ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത കുരുത്തോല വാഴ്ത്തും, തുടർന്ന് കുരുത്തോലപ്രദക്ഷിണം മാർത്ത് മറിയം വലിയ പള്ളിയിലെത്തി ഒമ്പതിന് വിശുദ്ധ കുർബാന.
തൃശ്ശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ ദേവാലയത്തിൽ രാവിലെ 7.30-ന് കുരുത്തോലവെഞ്ചിരിപ്പും പ്രദക്ഷിണവും തുടർന്ന് കുർബാനയും നടക്കും.
കട്ടിലപ്പൂവം സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സൂബോറോ പള്ളിയിൽ രാവിലെ ഏഴിന് പ്രഭാതനമസ്കാരം, എട്ടിന് ഓശാനയുടെ ശുശ്രൂഷകൾ, തുടർന്ന് വിശുദ്ധ കുർബാന. കിഴക്കേക്കോട്ട മാർത്തോമ സിറിയൻ എബനേസർ പള്ളിയിലെ ഓശാനശുശ്രൂഷകൾ രാവിലെ 8.30-ന് ആരംഭിക്കും. പടിഞ്ഞാറെക്കോട്ട സെയ്ൻറ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ ഏഴിന് പ്രഭാത നമസ്കാരം എട്ടിന് ഓശാനയുടെ ശുശ്രൂഷകൾ തുടന്ന് കുർബാന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..