Caption
ചെറുതുരുത്തി : മാലിന്യനിർമാർജനത്തിന് കരുത്താകാൻ പുതിയ മാതൃകയ്ക്ക് കൈകൊടുത്ത് ചെറുതുരുത്തി. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിക്കുന്ന പദ്ധതിയുമായാണ് ഗ്രാമപ്പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. വർഷങ്ങൾക്കു മുമ്പ് ചെറുതുരുത്തി പഴയ മാർക്കറ്റിൽ ബയോടെക്കിന്റെ നേതൃത്വത്തിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി സ്ഥാപിച്ചിരുന്നു. എന്നാൽ നിരവധി സാങ്കേതിക പ്രശ്നങ്ങളെ തുടർന്നു മാസങ്ങൾക്കു ശേഷം ഇതിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് ഈ സ്ഥലം കാടുകയറിയ നിലയിലായിരുന്നു.
വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം സജീവമാണെങ്കിലും ഉറവിട ജൈവമാലിന്യ പദ്ധതിക്കാണ് മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ ജൈവ മാലിന്യങ്ങളുടെ തോതു വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതിൽനിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ബയോടെക് അധികൃതർ സ്ഥലം സന്ദർശിച്ച് പ്ലാന്റിന്റെ പ്രവർത്തനം പരിശോധിച്ചു. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി ട്രയൽ റൺ നടത്തി. പഴയ ചെറുതുരുത്തി മാർക്കറ്റിൽ തുടങ്ങുന്ന പേ ആൻഡ് പാർക്ക് പദ്ധതി പ്രദേശത്തേക്കുള്ള വൈദ്യുതവിളക്കുകളും മറ്റും ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുക. ദുർഗന്ധം പുറത്തേക്കു വമിക്കാത്ത നിലയിലാണ് പദ്ധതി. ഉപയോഗിക്കുന്ന ജലം പുനരുപയോഗിക്കാനും ഇതിൽനിന്നുള്ള അവശിഷ്ടം വളമാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. നിലവിൽ ദിവസവും ട്രയൽ റൺ നടത്തി വൈദ്യുതി ഉത്പാദനം ക്രമീകരിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..