ചെറുതുരുത്തി : കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്ന ക്വാറി ഉത്പന്നങ്ങളുടെ അമിതവിലയ്ക്കെതിരേ പരാതിയുമായി ഡി.വൈ.എഫ്.ഐ. വള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റി. എം. സാൻഡ്, മെറ്റൽ തുടങ്ങിയവയ്ക്ക് 2023 ജനുവരി ഒന്നുമുതൽ അമിതവില ഈടാക്കുന്നതായാണ് പരാതി. 10 രൂപ മുതൽ 15 രൂപ വരെയാണ് ചതുരശ്രയടിക്ക് വർധിപ്പിച്ചത്.
2022 ഡിസംബറിൽ എം. സാൻഡിന് 36 രൂപയും മെറ്റലിന് 28 രൂപയുമാണ് ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ യഥാക്രമം 48 രൂപയും 41 രൂപയുമാണ് ചതുരശ്രയടിക്ക് ഈടാക്കുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന സർക്കാർ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സർക്കുലർ ഇറക്കിയിരുന്നു.
ഇത് മുഖവിലയ്ക്കെടുക്കാതെയാണ് ക്വാറിയുടമകൾ മുന്നോട്ട് പോകുന്നതെന്നും വാഹനവാടകയുൾപ്പെടെ വലിയ വിലവർധനയാണ് സാധാരണക്കാർ നേരിടുന്നതെന്നും ഡി.വൈ.എഫ്.ഐ. പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. വള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ആർ. സതീഷ്, എം.എ. മൻസൂർ തുടങ്ങിയവർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..