• മലക്കപ്പാറ പാതയിൽ റോഡരികിൽ വീഴാറായി നിൽക്കുന്ന മരം
അതിരപ്പിള്ളി : സംസ്ഥാനപാതയായ ആനമല റോഡിൽ വീഴാറായി നിൽക്കുന്ന മരങ്ങൾ അപകടഭീഷണിയാകുന്നു. തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെ വനമേഖലയിൽ നിരവധി മരങ്ങൾ റോഡരികിൽ വീഴാറായി നിൽക്കുന്നുണ്ട്. അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള ഭാഗങ്ങളിലാണ് അപകടഭീഷണി കൂടുതലും.
നിരവധി വിനോദ സഞ്ചാരികളും ചരക്കുവാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. മരങ്ങൾ റോഡിൽ വീണ് ഗതാഗതതടസ്സം പതിവായ കാനനപാതയിൽ മഴക്കാലമായാൽ മരങ്ങൾ വീണ് അപകടങ്ങളും ഗതാഗത തടസ്സവും കൂടുതൽ ഉണ്ടാകാൻ സാധ്യതയേറെയാണ്.
റോഡിൽ പല ഭാഗത്തും മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ പലപ്പോഴും മരങ്ങൾ വീണ കാര്യം യഥാസമയം അധികൃതരെ അറിയിക്കാൻ സാധിക്കാറില്ല അതിനാൽ സഞ്ചാരികൾ വന്യമൃഗങ്ങൾ ഇറങ്ങുന്ന കാനനപാതയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് കുമ്മാട്ടി ഭാഗത്ത് വലിയ ഒരു മരം റോഡിൽ വീണിട്ട് 12 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
അതിനാൽ മഴക്കാലം എത്തുന്നതിനു മുമ്പ് തന്നെ പൊതുമരാമത്ത്, വനംവകുപ്പ് അധികൃതർ ഇടപെട്ട് റോഡരികിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..