കാട്ടകാമ്പാൽ : അനുമതിയില്ലാതെ മണ്ണ് നീക്കിയ സംഭവത്തിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നോട്ടീസ്. ചിറയ്ക്കൽ-കാട്ടകാമ്പാൽ റോഡുനിർമാണത്തിന്റെ ഭാഗമായി ചിറക്കുളത്തിന് സമീപം കൂട്ടിയിട്ടിരുന്ന മണ്ണാണ് അനുമതിയില്ലാതെ നീക്കംചെയ്തത്. ഇതു സംബന്ധിച്ച് ബി.ജെ.പി. കുന്നംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ജെ. ജെബിൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
പരാതിയിൽ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും തഹസിൽദാർക്കും കളക്ടർ നിർദേശം നൽകുകയായിരുന്നു. അധികൃതർ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. 2015-ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം സർക്കാർ പ്രവൃത്തികളുടെ ഭാഗമായിട്ടുള്ള മണ്ണ് നീക്കംചെയ്യേണ്ട സാഹചര്യത്തിൽ റോയൽറ്റി അടയ്ക്കുകയും മിനറൽ ട്രാൻസിറ്റ് പാസുകൾ ലഭ്യമാക്കുകയും വേണം.
അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്യാൻ പാടില്ലാത്തതുമാണ്. ചട്ടം തെറ്റിച്ച് അനുമതിയില്ലാതെ മണ്ണ് നീക്കംചെയ്ത സംഭവത്തിൽ മണ്ണിന്റെ റോയൽറ്റിയും വില ഇനത്തിൽ റോയൽറ്റിയുടെ അഞ്ച് മടങ്ങും കോമ്പൗണ്ടിങ് ഫീസും അടയ്ക്കാനാണ് ജിയോളജി വകുപ്പ്, പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..