മാനന്തവാടി : കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ മർദിച്ച കേസിൽ യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പയ്യമ്പള്ളി ഇളയിടത്തിൽ വീട്ടിൽ ജിന്റോ ജോണി (37) നെയാണ് എസ്.ഐ. ബിജു ആന്റണി അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം മൂന്നോടെ കൂടൽക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടിയിൽനിന്ന് പുല്പള്ളിയിലേക്ക് സർവീസ് നടത്തിയ ബസ്സോടിച്ച ഡ്രൈവർ പുല്പള്ളി സ്വദേശി ജോസ് അഗസ്റ്റിനാണ് മർദനമേറ്റത്. ഇദ്ദേഹം കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്. ജിന്റോയെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. പ്രൊബേഷനറി എസ്.ഐ. വിഷ്ണു രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ജിൽസ് എന്നിവരും കേസന്വേഷണത്തിൽ പങ്കെടുത്തു.
Share this Article
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..