കല്പറ്റ : ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ ഇനിയും തീർപ്പാക്കാനുള്ള ഫയലുകളിൽ നടപടി സ്വീകരിക്കണമെന്ന് കളക്ടർ എ. ഗീത നിർദേശിച്ചു. കല്പറ്റ വില്ലേജ് ഓഫീസിൽ നടന്ന വില്ലേജ്തല ഫയൽ അദാലത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
ദീർഘകാലമായി ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം വില്ലേജ് ഓഫീസുകളിൽ ഉണ്ടാകാൻപാടില്ല. ഓരോ ഫയലും അതിന്റേതായ ഗൗരവത്തോടെയും കൃത്യതയോടെയും കൈകാര്യംചെയ്യണം. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകണം. എ.ഡി.എം. എൻ.ഐ. ഷാജു അധ്യക്ഷതവഹിച്ചു.
15 വരെയാണ് വില്ലേജ്തല ഫയൽ അദാലത്ത് നടക്കുന്നത്. വൈത്തിരി തഹസിൽദാർ എം.എസ്. ശിവദാസൻ, തഹസിൽദാർ ടോമിച്ചൻ ആന്റണി, കല്പറ്റ വില്ലേജ് ചാർജ് ഓഫീസർ കെ.വി. സന്ദീപ് കുമാർ, കല്പറ്റ വില്ലേജ് ഓഫീസർ പി. ഷാജിമോൻ, ജെ.എസ്. പ്രിയ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..