കല്പറ്റ : എസ്.എഫ്.ഐ. പ്രവർത്തകർ രാഹുൽഗാന്ധി എം.പി. യുടെ ഓഫീസിലേക്ക് മാർച്ചുനടത്തി പിരിഞ്ഞുപോയതിനുശേഷം നാട്ടിൽ കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി ഗാന്ധിചിത്രം തകർത്തവരുടെപേരിൽ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും പരിശോധിച്ച് ഗാന്ധിചിത്രം തകർത്തതിൽ എസ്.എഫ്.ഐ. പ്രവർത്തകർക്ക് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട് എസ്.എഫ്.ഐ. പ്രവർത്തകർ പോയതിനുശേഷം യു.ഡി.എഫ്. പ്രവർത്തകർ ഓഫീസിൽ എത്തിയതിനു ശേഷവുമാണ് ഗാന്ധിജിയുടെ ഫോട്ടോ തകർത്തതെന്നും ഫയലുകൾ വാരിവലിച്ചിട്ടതെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാണ്. ഹീനമായ ഗാന്ധിനിന്ദയാണ് രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസും യു.ഡി.എഫും. നടത്തിയത്. ജില്ലയിലെ സമാധാനജീവിതം അക്രമത്തിലൂടെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. നാട്ടിൽ കലാപമുണ്ടാക്കി നേട്ടം കൊയ്യുകയായിരുന്നു ലക്ഷ്യം.
എന്നാൽ ഇത് സർക്കാരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും സമചിത്തതയോടെ നേരിട്ടതിനാലാണ് കലാപം ഒഴിവായത്. സംഭവത്തിൽ കല്പറ്റ എം.എൽ.എ. ഉൾപ്പെടെയുള്ള ഉന്നതകോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..