കല്പറ്റ : സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകന് വെള്ളമുണ്ട എ.യു.പി. സ്കൂളിൽ അധ്യാപകനായി സ്ഥിരനിയമനം നൽകിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ. മാനേജരുടെ മകന്റെ സുഹൃത്തും എം.എഡ്. ബിരുദധാരിയുമായ രഞ്ജിത്തിനെ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിച്ചത്. ആറാം പ്രവൃത്തിദിനത്തിന്റെ പകൽ ‘സമ്പൂർണ സൈറ്റ് സംസ്ഥാനത്തൊട്ടാകെ ഹാങ്ങായിരുന്നു. അതുകൊണ്ടാണ് രാത്രിയിൽ ടി.സി. നൽകേണ്ടിവന്നത്. ഐ.ടി. അറ്റ് മിഷൻ ഡയറക്ടറുടെ അനുമതിയില്ലാതെ ആർക്കും സമ്പൂർണ സെർവർ തുറക്കാൻ കഴിയില്ല. മാത്രമല്ല, മറ്റൊരു വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെ ഈ സെർവർ ഉപയോഗിച്ച് വേറൊരു വിദ്യാലയത്തിൽ ചേർക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ രഞ്ജിത്തിനുവേണ്ടി അനധികൃതമായി ഡിവിഷനും തസ്തികയും സൃഷ്ടിച്ചുവെന്ന ആരോപണം വാസ്തവവിരുദ്ധമാണ്.
സ്കൂളിനെ അപകീർത്തിപ്പെടുത്താനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സ്കൂൾ മാനേജർ വി.എം. മുരളീധരൻ, കൺസൾട്ടന്റ് ടി.വി. വിജയൻ, അഡ്വ. ജിതിൻരാജ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..